1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2012

അഭിമാനത്തിന്‍റെ നെറുകയിലാണ് ഇന്ത്യയും ഇന്ത്യയുടെ സ്വന്തം സച്ചിന്‍ ടെന്‍ഡുല്‍ക്കറും. ഏതൊരു രാജ്യവും കൊതിച്ചു പോകും ഇതുപോലൊരു കായികതാരത്തെ സ്വന്തമാക്കാന്‍. ഏതൊരു ഇന്ത്യക്കാരനും ആഗ്രഹിക്കുന്നുണ്ടാകും, സച്ചിനെപ്പോലെ സ്വന്തം രാജ്യത്തിന്‍റെ യശസ് ഉയര്‍ത്താന്‍. കളിക്കാര്‍ക്കിടയിലെ ലിറ്റില്‍ മാസ്റ്റര്‍; ടീമിന്‍റെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ക്രിക്കറ്റിനെ ആരാധിക്കുന്ന കോടാനുകോടി ജനങ്ങള്‍ക്കു സച്ചിന്‍ പക്ഷേ, ഇതൊന്നുമല്ല; കണ്‍കണ്ട ദൈവം.

ഓര്‍മവച്ചനാള്‍ മുതല്‍ അല്ലെങ്കില്‍ ക്രിക്കറ്റില്‍ ഇന്ത്യ എന്തൊക്കെയോ ആയിത്തുടങ്ങിയപ്പോള്‍ ക്രിക്കറ്റ് ഇവിടെ ഒരു മതമായി കണക്കാക്കപ്പെട്ടു തുടങ്ങിയത് മുതല്‍ ഈ ഒരു പേരുകാരനില്‍ ആരാധകര്‍ അര്‍പ്പിച്ച അല്ലെങ്കില്‍ ഇപ്പോഴും അര്‍പ്പിക്കുന്ന പ്രതീക്ഷയേറെ. എന്നും വ്യക്തിഗത നേട്ടങ്ങള്‍ക്കായി മാത്രമാണ് സച്ചിന്‍ കളത്തിലിറങ്ങുന്നതെന്ന ആരോപണം ഏറെ നേരിട്ടു. മറുവശത്ത് ക്ലാസി സ്റ്റൈലിസ്റ്റുകള്‍ക്ക് പിന്നിലാണെന്നും ടി20 യുഗത്തിലെ വിസ്ഫോടനത്തിലൂടെ ഒരു മഴയില്‍ കിളിര്‍ത്ത് ഒലിച്ചുപോകുന്ന നൈമിഷിക വെടിക്കെട്ട് വീരന്മാരെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കണ്ടുപഠിക്കണമെന്നും എല്ലാം അഭിപ്രായങ്ങള്‍.

ബം­ഗ്ലാ­ദേ­ശി­ലെ ഷേ­റേ ബം­ഗ്ലാ സ്റ്റേ­ഡി­യ­ത്തില്‍ സച്ചിന്‍ ബാ­റ്റു­യര്‍­ത്തി­യ­പ്പോള്‍ ലോ­ക­ക്രി­ക്ക­റ്റി­ലെ ആദ്യ­ത്തെ നൂ­റാ­മ­ത്തെ നൂ­റു പി­റ­ന്നു. ഒരു പക്ഷെ ക്രി­ക്ക­റ്റി­ന്റെ ചരി­ത്ര­ത്തില്‍ ഏറ്റ­വും കൂ­ടു­തല്‍ ആളു­കള്‍ ഏറ്റ­വും കൂ­ടു­തല്‍ കാ­ലം പ്ര­തീ­ക്ഷി­ച്ച സെന്‍­ച്വ­റി ഇതാ­യി­രി­ക്ക­ണം. 2011 മാര്‍­ച്ച് മു­ത­ലു­ള്ള കാ­ത്തി­രി­പ്പി­നു വി­രാ­മ­മി­ട്ട് ബം­ഗ്ലാ­ദേ­ശി­നോ­ട് പി­റ­ന്ന ഈ നൂ­റി­ലൂ­ടെ കളി­ച്ച എല്ലാ രാ­ജ്യ­ങ്ങള്‍­ക്കെ­തി­രെ­യും ­സെ­ഞ്ച്വ­റി­ എന്ന നേ­ട്ട­വും സച്ചിന്‍ സ്വ­ന്ത­മാ­ക്കി. 51 ടെ­സ്റ്റ് സെ­ഞ്ച്വ­റി­ക­ളും 49 ഏക­ദിന സെ­ഞ്ച്വ­റി­ക­ളും­. ഇ­തി­നു മു­ന്നെ തന്നെ ആദ്യ­മാ­യി ഇന്റര്‍­നാ­ഷ്ണല്‍ ക്രി­ക്ക­റ്റില്‍ 50 സെ­ഞ്ച്വ­റി­ക­ളും ടെ­സ്റ്റ് ക്രി­ക്ക­റ്റില്‍ 50 സെ­ഞ്ച്വ­റി­ക­ളും തി­ക­ക്കു­ന്ന കളി­ക്കാ­രന്‍ എന്ന നേ­ട്ടം സച്ചിന്‍ കൈ­വ­രി­ച്ചി­രു­ന്നു­.

ച­രി­ത്ര­നേ­ട്ട­ത്തി­ന്റെ വാ­തില്‍­പ്പ­ടി­യില്‍ മാ­സ­ങ്ങ­ളോ­ള­മാ­യി നി­ല്ക്കാന്‍ തു­ട­ങ്ങിയ സച്ചിന്‍ താ­ര­ത­മ്യേന ദുര്‍­ബ­ല­രായ ബം­ഗ്ലാ­ദേ­ശി­നെ­തി­രെ ബാ­റ്റ് ചെ­യ്യാന്‍ ഇറ­ങ്ങു­മ്പോള്‍ പ്ര­തീ­ക്ഷ­ക­ളു­ടെ സമ്മര്‍­ദ്ദം ആ മു­ഖ­ത്ത് വ്യ­ക്ത­മാ­യി­രു­ന്നു. വള­രെ പോ­സി­റ്റീ­വാ­യി ബാ­റ്റി­ങ് തു­ട­ങ്ങി കോ­പ്പി ബു­ക്ക് ഡ്രൈ­വു­ക­ളി­ലൂ­ടെ ബൗ­ണ്ട­റി­കള്‍ നേ­ടി മു­ന്നേ­റിയ സച്ചിന്‍ എണ്‍­പ­തു­ക­ളില്‍ എത്തി­യ­പ്പോള്‍ സമ്മര്‍­ദ്ദ­ത്തി­നു അടി­പ്പെ­ട്ടു. നെര്‍­വ­സ് നയ­ന്റീ­സി­ലൂ­ടെ സച്ചിന്‍ കട­ന്ന് പോ­യ­പ്പോള്‍ നെ­ഞ്ചി­ടി­പ്പു­ക­ളു­മാ­യി കോ­ടി­ക്ക­ണ­ക്കി­നു ­ക്രി­ക്ക­റ്റ് ആരാ­ധ­കര്‍ കണ്ണും നട്ട് കാ­ത്തി­രു­ന്നു. ഒടു­വില്‍ ഓടി­യെ­ടു­ത്ത ഒരു റണ്ണി­ലൂ­ടെ സെ­ഞ്ച്വ­റി പി­റ­ന്ന­പ്പോള്‍ ആഹ്ലാ­ദം അണ­പൊ­ട്ടി­യൊ­ഴു­കി.

1989ല്‍ പതിനാറാമത്തെ വയസില്‍ പാക്കിസ്ഥാനെ നേരിട്ടുകൊണ്ടായിരുന്നു സച്ചിന്‍ എന്ന താരോദയം. അന്നു മുതലിങ്ങോട്ട് സച്ചിന്‍ രചിച്ചത് ക്രിക്കറ്റിന്‍റെ ഇതിഹാസം. ഡോണ്‍ ബ്രാഡ്മാന്‍ തന്നോടു തന്നെ ഉപമിച്ച സച്ചിന്‍റെ ഖ്യാതി ഹിമാലയത്തെക്കാള്‍ ഉയരുമ്പോഴും വിനയം കടലോളം താഴെത്തന്നെ. ലോകത്തിന്‍റെ ഏതു കോണിലായാലും ഈ എളിമ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ മുഖമുദ്ര.

ക്രീസിലും പുറത്തും തനിക്കെതിരേ മോശം പെരുമാറ്റങ്ങളുണ്ടായപ്പോള്‍പ്പോലും സച്ചിന്‍ പ്രകോപിതനായിട്ടില്ല. മാധ്യമങ്ങളുടെ വേട്ടയിലും നിരാശനായില്ല. ടീമിനെക്കാള്‍ സ്വന്തം നേട്ടങ്ങള്‍ക്കു പിന്നാലെ പോകുന്നു എന്ന് അദ്ദേഹത്തെ പഴിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ സമയം അതിക്രമിച്ചെന്നു തുറന്നു പറഞ്ഞ ക്രിക്കറ്റ് പണ്ഡിതരുണ്ട്. ടീമില്‍ നിന്നു തന്നെ പഴി കേട്ടിട്ടുണ്ട്. പക്ഷേ, വിമര്‍ശകരോടെല്ലാം തികഞ്ഞ സംയമനം പാലിക്കുന്നതാണ് അദ്ദേഹത്തിന്‍റെ വ്യക്തിത്വം.

ദേശീയതയിലും ഇന്ത്യക്കാര്‍ക്കെല്ലാം നല്ല മാതൃകയാണു സച്ചിന്‍. മുംബൈയില്‍ ജനിച്ചു വളര്‍ന്ന സച്ചിന്‍, ഇന്ത്യക്കാരന്‍ എന്ന നിലയില്‍ മാത്രമേ സംസാരിച്ചിട്ടുള്ളൂ, പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഏതാനും വര്‍ഷം മുന്‍പ് ശിവസേനയുടെ നേതൃത്വത്തില്‍ ഉടലെടുത്ത മറാഠ വാദത്തിനും മണ്ണിന്‍റെ മക്കള്‍ വാദത്തിനും എതിരേ തുറന്നടിക്കാന്‍ സച്ചിന്‍ കാട്ടിയ ഔത്സുക്യം, രാജ്യത്തിന്‍റെ മൊത്തം അഭിനന്ദനം ഏറ്റുവാങ്ങുന്നതായിരുന്നു. ”ഞാനൊരു മറാഠിയാണ്. പക്ഷേ, ഇന്ത്യക്കാരനാണ്. മുംബൈ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണ്.” ഇതായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.

ശിവസേനയുടെ മണ്ണിന്‍റെ മക്കള്‍ വാദത്തിന്‍റെ മുനയൊടിക്കാനും ലക്ഷക്കണക്കിനു മറുനാട്ടുകാര്‍ക്കു മുംബൈയില്‍ ചുവടുറപ്പിക്കാന്‍ ആത്മവിശ്വാസം നല്‍കാനും അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ക്കു കഴിഞ്ഞു. കഠിനാധ്വാനത്തിനും അപാരമായ ക്ഷമാബോധത്തിനും സച്ചിന്‍ കഴിഞ്ഞേ ആരുമുള്ളൂ. ക്രിക്കറ്റ് അല്ലാതെ അദ്ദേഹത്തിന് ഒന്നുമില്ല. നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വിവാദമുണ്ടാക്കുന്ന ഒരു വാക്കുപോലും അദ്ദേഹത്തില്‍ നിന്നു പുറത്തു വന്നിട്ടില്ല. ഒന്നാം നിരയില്‍ തിളങ്ങി നിന്ന ശേഷം ഫോം മങ്ങിയപ്പോള്‍, ടീമിനും രാജ്യത്തിനും എതിരേ പ്രസ്താവന നടത്തിയ ക്രിക്കറ്റ് താരങ്ങളും ഇവിടെ ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ് സച്ചിന്‍റെ മഹത്വം തിരിച്ചറിയുക.

ക്രിക്കറ്റിലൂടെ അദ്ദേഹം രാജ്യത്തിനു നേടിത്തന്നതിനെല്ലാം ഒരളവോളം തിരിച്ചും നല്‍കിയിട്ടുണ്ട് അദ്ദേഹത്തിന്‍റെ മാതൃഭൂമി. അവശേഷിക്കുന്നത് ഭാരത രത്ന എന്ന പരമോന്നത സിവിലയന്‍ ബഹുമതി. കഴിഞ്ഞ ഏതാനും വര്‍ഷമായി അതിനുള്ള ചര്‍ച്ചകളും സജീവമാണ്. ഫീല്‍ഡില്‍ സജീവമായി തുടരുന്നു എന്നതാണു തടസമായി ചൂണ്ടിക്കാട്ടുന്ന ഒരു ഘടകം.സച്ചിന്‍റെ ഇന്നിങ്സ് തന്നെയാണ് ആധുനിക ക്രിക്കറ്റിന്‍റെ ഇതിഹാസം. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും. ഹിമാലയത്തോളം വളര്‍ന്ന സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ക്ക് എന്‍ആര്‍ഐ മലയാളിയുടെ അഭിനന്ദനങ്ങള്‍!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.