1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2016

സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപിന്റെ നഗ്‌ന പ്രതിമകള്‍ സ്ഥാപിച്ച് കലാകാരന്മാരുടെ പ്രതിഷേധം. രാജാവ് നഗ്‌നനാണെന്ന അടിക്കുറുപ്പോടെയാണ് ട്രംപിന്റെ നഗ്‌ന പ്രതിമകള്‍ വിവിധ നഗരങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്‍ഡിക്ലൈന്‍ എന്ന സംഘടനയാണ് വേറിട്ട പ്രതിഷേധവുമായി ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ, ലോസ് ആഞ്ചലസ്, കീവ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ട്രംപിന്റെ പൂര്‍ണകായ നഗ്‌ന പ്രതിമകള്‍ സ്ഥാപിച്ചത്.

ട്രംപിനെ ഫാസിസത്തിന്റെ പുതിയ ചക്രവര്‍ത്തിയെന്നു വിശേഷിപ്പിച്ച പ്രതിഷേധക്കാര്‍ അദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കുള്ള മറുപടിയാണിതെന്നും വ്യക്തമാക്കി. അതേസമയം, ന്യൂയോര്‍ക്കില്‍ സ്ഥാപിച്ച പ്രതിമ അധികൃതര്‍ വൈകാതെ നീക്കം ചെയ്തു. ട്രംപ് ഒരിക്കലും അമേരിക്കന്‍ പ്രസിഡന്റ് പദവിയിലത്തെരുതെന്നാണ് സംഘം നല്‍കുന്ന സന്ദേശം.

പ്രതിമ സ്ഥാപിച്ചതിലൂടെ രാഷ്ട്രീമായും സൈനികമായും ലോകത്തെ ഏറ്റവും ശക്തമായ പദവിയില്‍ ട്രംപ് എത്തിച്ചേരരുതെന്ന പ്രതീക്ഷയാണ് പങ്കുവെക്കാനുള്ളതെന്ന് സംഘം പ്രസ്താവനയിലൂടെ അറിയിച്ചു. ഈ ശില്‍പങ്ങള്‍ അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധനും നിന്ദ്യനുമായ രാഷ്ട്രീയക്കാരനെ പ്രതിനിധാനം ചെയ്യുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

പലയിടങ്ങളിലും ട്രംപിന്റെ പ്രതിമക്ക് മുന്നില്‍ ആളുകള്‍ ഒത്തുകൂടുകയും ഫോട്ടോകളെടുക്കുകയും ചെയ്തു. മാന്‍ഹാട്ടനിലെ പ്രതിമക്ക് മുന്നില്‍ ഒത്തുചേര്‍ന്നവര്‍ ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ചു. ജോഷ്വ മോന്റെ എന്ന കലാകാരനാണ് പ്രതിമകള്‍ രൂപകല്‍പന ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.