സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ചയാളുടെ ശരീരത്തിൽ രോഗത്തിനെതിരായ പ്രതിരോധശേഷി അഞ്ച് മാസം വരെയെങ്കിലും നില നിൽക്കുമെന്ന പഠനവുമായി ഗവേഷകർ. ഇന്ത്യൻ വംശജനാണ് യു.എസിൽ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.
യൂനിവേഴ്സിറ്റി ഓഫ് അരിസോണയിലാണ് പഠനം നടത്തിയത്. കൊവിഡ് ബാധിച്ച 6,000 പേരുടെ ആൻറിബോഡി പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്.കൊവിഡ് ബാധിച്ചയാളുടെ ശരീരിത്തിലെ ആൻറിബോഡി അഞ്ച് മുതൽ ഏഴ് മാസം വരെ നില നിൽക്കുമെന്ന് അരിസോണ യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ദീപ്ത ഭട്ടാചാര്യ പറഞ്ഞു.
അതേസമയം, ശരീരത്തിൽ നില നിൽക്കുന്ന ആൻറിബോഡി േകാവിഡിൽ നിന്ന് സംരക്ഷണം തരുമോയെന്നുള്ളത് ഇപ്പോൾ പറയാനാവില്ലെന്ന് അരിസോണ യുനിവേഴ്സിറ്റി സീനിയർ വൈസ് പ്രസിഡൻറ് മൈക്കൾ ഡി.ഡാക്കെ പറഞ്ഞു. നേരത്തെയുള്ള പഠനങ്ങളെല്ലാം കൊവിഡ് ആൻറിബോഡിക്ക് പരമാവധി 100 ദിവസത്തെ ആയുസാണ് പ്രവചിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല