1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2016

സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രതിസന്ധി, തുര്‍ക്കിയും ജര്‍മ്മനിയും ധാരണയിലെത്തി, റഷ്യയുടെ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനം. അലപ്പോ നഗരം ഉപരോധിക്കാനുള്ള ശ്രമത്തിനെതിരെ ഒന്നിച്ചുനീങ്ങാനും നിയമവിരുദ്ധ കുടിയേറ്റം തടയാനുള്ള നടപടികള്‍ക്കും ഒരുമിച്ചു നീങ്ങുമെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലുവും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

റഷ്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് സിറിയയില്‍നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ ഭാരം തുര്‍ക്കിക്ക് ഒറ്റക്ക് താങ്ങാന്‍ കഴിയില്ലെന്ന് സംയുക്ത പത്രപ്രസ്താവനയില്‍ ദാവൂദ് ഒഗ്ലു വ്യക്തമാക്കി. സിറിയയിലെ അലപ്പോ നഗരം ഉപരോധിക്കാനുള്ള ശ്രമം ആശങ്കാജനകമാണ്.

അഭയാര്‍ഥികളെ സ്വീകരിക്കുമ്പോള്‍ മുഴുവന്‍ ഭാരവും തുര്‍ക്കിതന്നെ ഒറ്റക്ക് വഹിക്കുമെന്ന് ആരും കരുതരുത്. രാജ്യത്തത്തെിയ സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുലക്ഷത്തില്‍ കവിഞ്ഞിരിക്കുകയാണ്. തുര്‍ക്കി അതിര്‍ത്തിയില്‍ ഒരുമിച്ചു കൂടിയിരിക്കുകയാണവര്‍. അനിവാര്യമായ സാഹചര്യം വന്നാല്‍ തുര്‍ക്കി അവര്‍ക്ക് പ്രവേശനാനുമതി നല്‍കും.

സിറിയയില്‍ സൈനിക ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ സമാധാന സംഭാഷണങ്ങള്‍ പ്രതിസന്ധിയിലാണെന്ന് മെര്‍കല്‍ അഭിപ്രായപ്പെട്ടു. സിറിയന്‍ ഭരണകൂടവും റഷ്യയും ചേര്‍ന്ന് നടത്തുന്ന വ്യോമാക്രമണങ്ങളുടെ ഫലമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഞെട്ടിക്കുന്നതാണ്.

സിവിലിയന്മാര്‍ക്കുമേല്‍ വ്യോമാക്രമണം നടത്തരുതെന്ന് ഐക്യരാഷ്ട്രസഭ ഡിസംബറില്‍ പാസാക്കിയ പ്രമേയമാണ് റഷ്യ ലംഘിക്കുന്നതെന്നും ജര്‍മനിയും തുര്‍ക്കിയും ഐക്യരാഷ്ട്രസഭാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെര്‍കല്‍ കൂട്ടിചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.