1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2016

സ്വന്തം ലേഖകന്‍: ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ അതിഥിയായെത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച അഞ്ച് യുവാക്കള്‍ പിടിയില്‍. ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രിസ്റ്റി (18), ഫോര്‍ട്ട്‌കൊച്ചി പട്ടാളം റോഡില്‍ 11/698ല്‍ അല്‍ത്താഫ് (20), 11/619 ഡിയില്‍ ഇജാസ് (20), ചന്തിരൂര്‍ കറുപ്പന്‍വീട്ടില്‍ സജു (20), ഫോര്‍ട്ട്‌കൊച്ചി ഫിഷര്‍മെന്‍ കോളനി അത്തിപ്പൊഴിയില്‍ അപ്പു (20) എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് ഒരു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കാറും തട്ടിയെടുക്കുകയും ചെയ്തു എന്നാണ് കേസ്.

രണ്ടര മാസം മുമ്പാണ് സംഭവം നടന്നത്. ചേര്‍ത്തല എഴുപുന്ന സ്വദേശിയായ യുവാവിനൊപ്പം ഫോര്‍ട്ട്‌കൊച്ചിയിലെത്തിയ തണ്ണീര്‍മുക്കം സ്വദേശിനിയായ യുവതിയാണ് ക്രൂരമായ പീഡനത്തിനിരയായത്. ഫോര്‍ട്ട്‌കൊച്ചി പട്ടാളത്തെ ഗുഡ്‌ഷെപ്പേര്‍ഡ് ഹോംസ്റ്റേയിലാണ് ഇരുവരും താമസിക്കാന്‍ എത്തിയത്. ഹോം സ്റ്റേ ജീവനക്കാരനായ ക്രിസ്റ്റി സുഹൃത്തുക്കളായ മറ്റ് നാല് പ്രതികളേയും ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തി. ഈ സമയം മുറിയുടെപുറത്ത് നില്‍ക്കുകയായിരുന്ന യുവാവിനോട് ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇജാസ് യുവാവിന്റെ കാറുമായി പോയി.

ഒന്നര മണിക്കൂറിനുശേഷം മറ്റ് നാല് പ്രതികളെത്തി വാതില്‍ തുറന്ന് അകത്തുകടന്ന് മുറിയിലുണ്ടായിരുന്ന യുവാവിനെ ബലമായി പുറത്താക്കുകയും യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു.
ഭക്ഷണം വാങ്ങാന്‍പോയ ഇജാസും യുവതിയെ പീഡിപ്പിച്ചു. അഞ്ചുപേരും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ചുവരെ പീഡനം തുടര്‍ന്നു. യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷമാണ് യുവാവിനെ മുറിയിലേക്ക് പോകാന്‍ അനുവദിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കാര്‍ തിരികെ ലഭിക്കണമെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം രൂപ വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. പണം നല്‍കി കാര്‍ തിരികെ വാങ്ങുകയും ചെയ്തു.

പിന്നീട് യുവതിയുടെ നഗ്‌ന ചിത്രങ്ങളും പീഡനദൃശ്യങ്ങളും നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് യുവാവ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. പണം നല്‍കാമെന്ന് പറഞ്ഞ് പഴയ വെണ്ടുരുത്തി പാലത്തിലേക്ക് യുവാവിനെ ഉപയോഗിച്ച് പ്രതികളെ വിളിച്ചുവരുത്തി പൊലീസ് അറസറ്റ് ചെയ്യുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.