1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2018

സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും കൂടിയ ജിഎസ്ടി നിരക്കുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ഏറ്റവും സങ്കീര്‍ണമായ ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) സമ്പ്രദായമാണ് ഇന്ത്യയിലേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ നികുതി സ്ലാബുകളും ഇന്ത്യയിലാണ്. ജി.എസ്.ടി. നടപ്പാക്കിയിട്ടുള്ള 115 രാജ്യങ്ങളുടെ നില പരിശോധിച്ചാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഉയര്‍ന്ന ജി.എസ്.ടി. നിരക്ക് 28 ശതമാനമാണ്. ചിലിയില്‍ മാത്രമാണ് ഇതിലും ഉയര്‍ന്ന നിരക്കുള്ളത്. വ്യത്യസ്ത നികുതി സ്ലാബുകളാണ് മറ്റൊന്ന്. അഞ്ച്, 12, 18, 28 എന്നിങ്ങനെ നാലു നികുതി സ്ലാബുകളാണ് ഇന്ത്യയിലുള്ളത്. കൂടാതെ ചില ഉത്പന്നങ്ങളെ നികുതിരഹിതമാക്കിയിട്ടുമുണ്ട്. സ്വര്‍ണത്തിന് സ്ലാബില്‍നിന്നു വ്യത്യസ്തമായി മൂന്നു ശതമാനം നികുതി ഈടാക്കുന്നു. പെട്രോളിയം ഉത്പന്നങ്ങള്‍, ഊര്‍ജം, റിയല്‍ എസ്റ്റേറ്റ് എന്നിവയെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്താതെ മാറ്റിനിര്‍ത്തിയിരിക്കുന്നു. ഇതെല്ലാമാണ് ഇന്ത്യയിലെ ജി.എസ്.ടി.യെ സങ്കീര്‍ണമാക്കുന്നത്.

49 രാജ്യങ്ങളില്‍ ജി.എസ്.ടി.യില്‍ ഒറ്റനികുതിനിരക്കും 28 എണ്ണത്തില്‍ രണ്ടു നികുതിനിരക്കുകളുമാണുള്ളത്. ഇന്ത്യ ഉള്‍പ്പെടെ അഞ്ചുരാജ്യങ്ങളില്‍ മാത്രമാണ് നാലു വ്യത്യസ്ത നികുതിനിരക്കുകളുള്ളത്. ഇറ്റലി, ലക്‌സംബര്‍ഗ്, പാകിസ്താന്‍, ഘാന എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ. പുതിയ നികുതിസമ്പ്രദായം ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഇന്ത്യക്ക് നേട്ടമാകുമെന്നും ലോകബാങ്ക് അഭിപ്രായപ്പെട്ടു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.