സ്വന്തം ലേഖകന്‍: പ്രളയമേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തി; കേരളത്തിന് അടിയന്തിരമായി 500 കോടി നല്‍കുമെന്ന് പ്രഖ്യാപനം. ഹെലികോപ്റ്ററിലാണ് മോദി പ്രളയ മേഖലകള്‍ സന്ദര്‍ശിക്കുന്നത്. നേരത്തെ കാലാവസ്ഥ മോശമായതിനെ തുടര്‍ന്നു പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുകൂലമായതോടെ വീണ്ടും വ്യോമനിരീക്ഷണത്തിനു പ്രധാനമന്ത്രി തയാറെടുക്കുകയായിരുന്നു. ആലുവ, കാലടി മേഖലയിലാണ് മോദി വ്യോമനിരീക്ഷണം നടത്തുന്നത്.
ഇന്ന് രാവിലെ പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ട് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയേത്തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 500 കോടി രൂപ ഇടക്കാല ആശ്വാസമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കൊച്ചി വ്യോമസേന വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം.
കേരളത്തില്‍ 20,000 കോടിയുടെ നഷ്ടമുണ്ടായതായാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. 2,000 കോടി രൂപ ഇടക്കാല ആശ്വാസമായി നല്‍കണമെന്നും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമാണ് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അടക്കമുള്ള ആവശ്യങ്ങള്‍.
നേരത്തേ, നാവികസേനാ ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ട് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയേത്തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. ഇപ്പോള്‍ കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിക്കുകയും ചെയ്തു.
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 500 കോടി രൂപ ഇടക്കാല ആശ്വാസമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കൊച്ചി വ്യോമസേന വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം.
കേരളത്തില്‍ 20,000 കോടിയുടെ നഷ്ടമുണ്ടായതായാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. 2,000 കോടി രൂപ ഇടക്കാല ആശ്വാസമായി നല്‍കണമെന്നും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമാണ് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അടക്കമുള്ള ആവശ്യങ്ങള്‍.
നേരത്തേ, നാവികസേനാ ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ട് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയേത്തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. ഇപ്പോള്‍ കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിക്കുകയും ചെയ്തു.
സംസ്ഥാനത്തെ വിഴുങ്ങിയ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 324 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഴ ആരംഭിച്ച മേയ് 29 മുതലുള്ള കണക്കാണിത്. ഓഗസ്റ്റ് എട്ടുമുതല്‍ ഇന്നുവരെയുള്ള കണക്ക് പ്രകാരം 164 പേര്‍ മരിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ച മാത്രം 82,442 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 7085 കുടുംബങ്ങളിലെ 3,14,391 പേര്‍ 2094 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല