1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2016

സ്വന്തം ലേഖകന്‍: സൗദിയിലെ സ്വകാര്യ സ്‌കൂള്‍ കാന്റീനുകളില്‍ നിതാഖത്ത് കര്‍ശനമാക്കുന്നു, വിദേശികളെ ഒഴിവാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. സ്വദേശിവല്‍ക്കരണം നടത്തുന്നതിന്റെ ആദ്യ പടിയായാണ് സ്‌കൂള്‍ കാന്റീനുകളില്‍ നിന്ന് വിദേശികളെ ഒഴിപ്പിക്കുന്നത്.

സൗദിയിലെ വിവിധ തൊഴില്‍ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടത്തുന്നതിനായി ആരോഗ്യ മേഖലയിലും ടെലികോം മേഖലയിലും നിതാഖത്ത് ശക്തമാക്കുകയും പതിനായിരക്കണക്കിന് വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാഭ്യാസ മേഖലയിലും നിതാഖത്ത് ശക്തമാക്കുന്നത്. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളില്‍ കാന്റീന്‍ നടത്തിപ്പുകാരുമായുള്ള കരാറില്‍ സൗദികളെ ജോലിക്ക് നിയമിക്കണമെന്നും 150 വിദ്യാര്‍ഥികള്‍ക്ക് ഒരു ജീവനക്കാരന്‍ എന്ന അനുപാതം പാലിക്കണമെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകള്‍ക്ക് അറിയിപ്പ് നല്‍കി കഴിഞ്ഞു.

സ്‌കൂളുകള്‍ ഒരു മാസത്തിനുള്ളില്‍ ഈ കരാറില്‍ ഒപ്പു വെച്ചിരിക്കണം. കാന്റീന്‍ നടത്തിപ്പിന് മന്ത്രാലയവുമായി കരാര്‍ വെയ്ക്കുന്ന സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ല. ജോലിക്കായി സൗദികള്‍ ഇല്ലെന്ന സ്ഥിതി വന്നാല്‍ മാത്രമേ കരാറില്‍ ഇളവ് നല്‍കുകയുള്ളു.

സൗദി വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ജോലിയില്‍ തുടരാനാവാത്ത സ്ഥിതിയാണിപ്പോള്‍ എല്ലാ മേഖലകളിലും നിതാഖത്ത് ശക്തമാക്കുന്നതോടെ ഇന്ത്യക്കാരുള്‍പ്പെടുന്ന ലക്ഷകണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടുകയും സൗദിയില്‍ തുടരാനാവാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.